സനാതന ധര്‍മ്മത്തെക്കുറിച്ചുളള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല. സനാതനത്തെക്കുറിച്ച് പെരിയാറും അംബേദ്കറും പറഞ്ഞതില്‍ കൂടുതലായൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ സ്ഥാനമാനങ്ങള്‍ക്കല്ല പ്രാധാന്യം. ഇന്ന് ഞാന്‍ മന്ത്രിയും എംഎല്‍എയും യൂത്ത് വിങ്ങ് സെക്രട്ടറിയുമൊക്കെയാണ്
ബിജെപി ശരിക്കും സനാതനത്തിന്റെ സംരക്ഷകരാണോ? വിശുദ്ധിയും ക്ഷമയും സത്യസന്ധതയും ആരെയും ദ്രോഹിക്കാതിരിക്കലും സഹായിക്കലുമൊക്കെയാണ് സനാതന ധര്‍മ്മത്തിന്റെ ആശയം. അതിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് എങ്ങനെയാണ് സനാതന ധര്‍മ്മം സംരക്ഷിക്കാനാവുക?
അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷപ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എന്‍ ശേഷസായി ഓര്‍മ്മിപ്പിച്ചു. മതവുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ ആരുടെയും വികാരം വ്രണപ്പെടുത്തുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. 'അനന്തമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മം
ഉദയനിധി സ്റ്റാലിന്റെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത യുപിയിലെ സന്യാസിക്കെതിരെയും തമിഴ്‌നാട് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. ഡിഎംകെ മധുര ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നതിന് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അദ്ദേഹം യഥാർത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് അദ്ദേഹത്തിന് ഇത്ര താൽപ്പര്യം?
ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെ പ്രവര്‍ത്തകരെയെല്ലാം കൊല്ലണമെന്നാണോ? പ്രധാനമന്ത്രി നിരന്തരം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നു. അതിനര്‍ത്ഥം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊല്ലണമെന്നാണോ
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധര്‍മ്മമെന്നും അത് പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മനുഷ്യത്വവും ഉയര്‍ത്തുമെന്നും താന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
സനാതന ധര്‍മ്മത്തെ എതിര്‍ക്കുക എന്നതിനുപകരം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുക എന്നാണ് നിങ്ങള്‍ പരിപാടിക്ക് നല്‍കിയ പേര്. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ചില കാര്യങ്ങളെ നമുക്ക് എതിര്‍ക്കാനാവില്ല, അതിനെ ഉന്മൂലനം ചെയ്യുക തന്നെ വേണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെ ഒന്നും നാം എതിര്‍ക്കരുത്,